Muhibbunur
ഇശൽ - മുഹിബ്ബു നൂർ
ഉരത്തു കഥയിത് ജബലുനൂർ ചെരുവിലെ
പരുത്ത മരക്കൊമ്പിൽ കുറുകിടും പിറാവുകൾ
ഒഴിഞ്ഞ ഹിറക്കുള്ളിൽ കഴിഞ്ഞ് റസൂലുള്ളാ
കൊഴിഞ്ഞു ദിനരാത്രം- ഒരുനാൾ
ഉടയവൻ്റെമറാലെ അടുത്തെത്തി ജിബ് രീല്
മൊഴിഞ്ഞു ആസൂക്തം - ഇഖ്റഅ
മുഴക്കി അതിശക്തം: ...
വിറച്ചിടുന്നൽ അമീനന്നാ ധ്വനി കേട്ട്.
തറച്ചു ഖൽബിലാവചനത്തിൻ പൊരുൾ മൊട്ട്
വിടാത്ത ഭയമത് കെടാത്ത മനമാലെ
അടുത്തു ബീടരിലെ - കാര്യം
വിവരിച്ച ക്ഷണം തന്നെ ഖദീജാബി ഒരുക്കുന്നു
മികച്ച സാന്ത്വനമേ- ഈമാൻ
നിറച്ച പൊൻ മനമേ ......
പെരുത്ത ഖൊശിയാലാ പ്രിയതമ അടുത്തിട്ട്
കരുത്ത് തളരല്ലെന്നുണർത്തുന്നു പുണർന്നിട്ട്
പൊരുത്തമാണിത് ഒരുത്തൻ നിങ്ങളെ
എടുത്തതാ നബിയായ് - അറിയൂ
പുരോഹിതൻ വറക്കത്തെന്നവർ ചൊന്ന നിജമത് -
പുലർന്നതാ പ്രിയരേ - എന്നുടെ
പിരിശ പൂമലരേ ...:
പറക്കും കിളി വീണ്ടും കഥയത് തുടരുന്നേ
പരക്കെ ഖുർആനിൻ വചനങ്ങളിറങ്ങുന്നേ
പടച്ച റബ്ബിൻ്റെ ഉറച്ച കലാമുകൾ
കുറിച്ച വരിയതിനെ- ആരും
പതിവായിട്ടദബോടെ
ബിരുത്തിയാൽ ഹറ്ഫിന്
നിറച്ച് ഏറ്റീടുമേ - പുണ്യം.
ഇരട്ടി കൊടുത്തിടുമേ....